Sunday, January 29, 2012

കാര്‍ത്തികയും ചാരുതയും മധുവും പിന്നെ അശോക്‌ മാധവനും  
 
1992 .  ഏഷ്യാനെറ്റ്‌-ന്റെ കോര്‍പ്പറേറ്റ് ഓഫീസ് വഴുതക്കാട് പോലീസ് കേന്ദ്രത്തിനു സമീപമുള്ള 
ഒരു വീടിന്റെ മുകള്‍ നിലയില്‍ ആയിരുന്നുവത്രേ. 
വീട്ടുടമയുടെ മകളെ നിങ്ങള്‍ അറിയും - മുന്‍ സിനിമാതാരം കാര്‍ത്തിക. സിനിമാതാരം റിയല്‍ ആയി മുറ്റം അടിക്കുന്നത് കാണാന്‍ ഉള്ള ഭാഗ്യം എനിക്കുണ്ടായില്ല. ഞാന്‍   ജോലിയില്‍ ചേരുമ്പോള്‍ ഓഫീസ് പണ്ഡിറ്റ്‌ കോളനിയില്‍ ഉള്ള ചാരുതയിലേക്ക് മാറിയിരുന്നു.
 
അന്ന് ഓഫീസില്‍ വിരലില്‍ എണ്ണാന്‍ ഉള്ള ജീവനക്കാര്‍ മാത്രം. ഇ വി ജി പോള്‍ സര്‍, ചന്ദ്രശേഖരന്‍ സര്‍, സതീഷ്‌, ബിജു, മഹേഷ്‌, സ്വാമി, പ്രസന്ന മദാം, രചന, സുലോചന, ജയന്‍ ചെറുകുന്നം, രാധാകൃഷ്ണന്‍, തിരുവല്ലം ബാബു - ഇവര്‍ ഓഫീസ് സ്റ്റാഫ്‌. എന്നെ ഞെട്ടിച്ചു കൊണ്ട് വരുന്നു കെ ജി മനോജ്‌, കൂടെ രണ്ടു കൃഷ്ണകുമാരന്മാര്‍, അനിലന്‍, ഗുരുജി എന്നീ സാങ്കേതിക കലാകാരന്‍മാര്‍. കെന്‍ മക് കരെ എന്നൊരു സായിപ്പും പി ആര്‍ എസ് നായര്‍ സാറും
 വല്ലപ്പോഴും വരുന്നവര്‍.  
 
ഓഫീസ് കലാകാരന്‍മാര്‍ താഴത്തെ നിലയില്‍. ഞങ്ങള്‍ സാങ്കേതികാര്‍ മുകളിലും. 
 
ഇടക്ക് പണം ചോദിക്കാന്‍ മധു സര്‍ വരും... അതെ, സിനിമ താരം മധു തന്നെ.  ഉമ സ്റ്റുഡിയോ യും ചുറ്റുമുള്ള റബ്ബര്‍ തോട്ടവും നമ്മള്‍ വാങ്ങിയിട്ട് പണം കൊടുത്തിട്ടില്ലത്രേ.  പോള്‍ സര്‍ അതൊക്കെ കൈകാര്യം ചെയ്യും
കത്തി വെക്കുക, ചായ കുടിക്കുക എന്നീ പണികള്‍ മാത്രമേ ഉയര്‍ന്ന നിലയിലുള്ള ഞങ്ങള്‍ക്ക് അന്ന് ഉണ്ടായിരുന്നുള്ളു.
 
അശോക്‌ മാധവന്‍ എന്ന സാങ്കേതിക ജനറല്‍ മാനേജര്‍ (പുലി) വരുന്നതും നോക്കി  ഞങ്ങള്‍ കാത്തിരുന്നു ഞങ്ങള്‍ മാത്രമല്ല ..... എറണാകുളത്തു സ്ടീവി യും കൂട്ടരും, കോഴിക്കോട്ടു രമേഷും സൈന്യവും - എന്ന് വരും മദിരാശിയില്‍ നിന്ന് അശോക്‌ മാധവന്‍?  

3 comments:

  1. തുടരും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കും ഞാന്‍

    ReplyDelete
  2. തുടരും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കും ഞാന്‍

    ReplyDelete
  3. ബാക്കി കൂടെ പോരെട്ടെ ......

    ReplyDelete